2011 മേയ് 21, ശനിയാഴ്‌ച

ഗ്രഹണം


മുകളിലോട്ടു കയറിപോയി ....

കുറേ പടികള്‍ ചവിട്ടിയപ്പോള്‍ നിന്നു. എന്താണ് ... താന്‍ എവിടെയാണ് .. മകളോട് സംസാരിച്ചിട്ട് പുറത്തിറങ്ങുന്നു ... മുറ്റത്തെ ചുവന്നു കൊഴുത്ത റോസാപുഷ്പം ... പിന്നെ ഇടവഴികള്‍ ... കുറേ മുഖങ്ങള്‍ .... ഒടുവില്‍ സഹകരണ ബാങ്കിന്റെ പടികള്‍ . കുറേനേരം അങ്ങിനെ നിന്നു . ഇത് യഥാര്തമാണോ ? ചിലപ്പോഴൊക്കെ തനിക്കു അങ്ങിനെയാണ് .

ജോണ്‍ എന്തോ ഴുതികൊണ്ടിരിക്കുന്നു .

'' അമ്മ ഇന്നലെ എവിടായിരുന്നു ?''

ജോഹ്ണിന്റെ മുഖം എപ്പോഴും ഒരു കുഞ്ഞിന്റെതുപോലെ ... തന്നോട് സംസാരിക്കുമ്പോഴുള്ള വാത്സല്യം !!!!

''മകളുടെ കുഞ്ഞിനു അസുഖം കൂടുതലായി.''

''ഇന്നലെ അമ്മേടെ അഭാവം പ്രകടമായി, നല്ലതിരക്കായിരുന്നു, ഞങ്ങളുടെ ചായകുടീം , ഫൈല്‍ കണ്ടു പിടിക്കലും ഒക്കെ ബുദ്ധിമുട്ടായി. ''

''അമ്മയില്ലെങ്ങില്‍ ഒന്നും ശരിയാവില്ല '' ജോഹ്ണിന്റെ അവസാന വാചകം അതായിരുന്നു.


ഫയലുകള്‍ ഒതുക്കാനുണ്ടായിരുന്ന. ചായ വാങ്ങാന്‍ ഇറങ്ങുമ്പോള്‍ രേണുക എന്തെങ്ങിലും കുറിപ്പുകൊണ്ടുതരും. എല്ലാം ഇംഗ്ലീഷ് .... തനിക്കു പറയാന്‍ പറ്റാത് തുകൊണ്ടാണ് അവള്‍ കുറിപ്പ് തരുന്നത് .

മകളുടെ മുറിയുടെ വാതില്‍ അടഞ്ഞപ്പോഴാണ് കട്ടിലില്‍ ചെന്ന് കിടന്നത്. ലൈറ്റ് കെടുത്തിയില്ല. ഇരുട്ട് പരന്നാല്‍ ഉറക്കം വരില്ലാ. വെതാളങ്ങളെ പോലെ ആത്മാവുകള്‍ യീ മുറിയിലെ ഇരുട്ടില്‍ നിര്തമാടും. അദ്ദേഹത്തിണ്ടെ ആത്മാവും കാണുമോ ?

''നീ മരിക്കന്നതിന്ടേ തലേ ദിവസം ഞാനും നീയും ഒരുമിച്ചു നടക്കും '' എന്ന് പറഞ്ഞിട്ടുണ്ട് .

രൂപത്തിന് എപ്പോഴും ചന്ദനാതി എണ്ണയുടെ മണം തന്നെ.

അങ്ങ് ദൂരെ പുഴയുടെ കരയില്‍ നിന്നു മഴ ഇരമ്പി വരുന്ന ശബ്ദം.

ഇപ്പോള്‍ ഒരു ഭയമുള്ള പ്രത്യേക സുഖമാണ്. കുട്ടിയിലെ മഴയെ പേടിയായിരുന്നു. രാത്രിയില്‍ മഴപെയ്ത് വെള്ളം നനഞ്ഞു ഇറങ്ങുമ്പോള്‍ ഉറങ്ങാതെ നിലത്തു തങ്ങിനിന്ന വെള്ളം തുണി മുക്കി പിഴിഞ്ഞെടുക്കുമായിരുന്നു. മന്‍ ഭിത്തികള്‍ നനയുംപോഴുള്ള മണം; ചുവരിടിയുമോ എന്ന ഭയം. കാലങ്ങള്‍ പോയിട്ടും മഴയോടുള്ള ഭയതിന്ടെ അംശം എവിടെയോ ചെറുതായി ഒളിഞ്ഞു കിടക്കുന്നു.

പുറത്തു മഴ ആര്തുപെയ്യുംപോഴുള്ള ശബ്ദം. പെട്ടെന്ന് വെളിച്ചം ഇല്ലാതായി... ശ്രവിച്ചു കിടന്നു ഉറങ്ങാം ....

ചുറ്റും വേതാളങ്ങള്‍ ... അവയുടെ താണ്ടവം .

എനിക്ക് മരണകാലം അടുത്തോ ..

എല്ലാവരുമുണ്ട്‌ ... അദ്ദേഹം , ഗോപാലന്‍, അമ്മ പിന്നെ എന്റെ മരിച്ചുപോയ കുഞ്ഞു ...

ഗോപാലന്‍ !!!!

തന്നെ കൂടുതല്‍ നോവിച്ച കൂടപ്പിറപ്പ് ... എന്നെ ദാരിദ്രയാക്കുംപോഴും, കുടിച്ചു കൂത്തു ആടുംപോഴും ....

തൊഴുത്തില്‍ നിന്നും എരുമയുടെ വട്ട കയറുമെടുത്ത് നീ മരണത്തിലേക്ക് പോയത് .

ഓര്‍മ്മകള്‍ ...

അങ്ങനെ എല്ലാ ഓര്‍മകളും ചേര്‍ന്നതാണ് ഞാന്‍ .... ഓര്‍മയെന്ന വായു ബലൂണ്‍ പോലെ തന്നെ വീര്‍പ്പിച്ചു നിര്ത്തുന്നു. അതില്ലാതാകുംപോള്‍ ...

അയാളുടെ കണ്ണുകളില്‍ നോക്കി. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ അവരെ കുറ്റ പെടുതുമട്രെ .

''അമ്മ വിഷമിക്കണ്ട .. ഒരുപാട് പ്രായമായില്ലേ ...ഞങ്ങളെല്ലാവരും കൂടെ കുറച്ച് തുക തരാം. ... വയസുകാലത്ത് ഇനി കുറച്ച് വിശ്രമം വേണ്ടേ . '' - രവി സാറാണ് പറഞ്ഞത് .

എന്തിനാ അവര്‍ എന്റെ പ്രായത്തില്‍ കിടന്നു പിടിച്ച് തൂങ്ങുന്നത്... ഒരുപാട് പണം വാങ്ങി പുതിയ ആളെ എടുക്കട്ടെ....

വാതില്‍ ഗ്ലാസ്സിലൂടെ റോഡിലേക്ക് നോക്കി. കടും പച്ചയില്‍ ചുവപ്പുനിറം ചാര്‍ത്തി പുളിവാക പൂത്തു നില്‍ക്കുന്നു. മടുപ്പുളവാക്കുന്ന കാഴ്ച്ചയെ വെറുക്കാനും അവഗണിക്കാനും കഴിയില്ലായെന്നു തോന്നി. വാകപൂവിന്ടെ മുകളില്‍ വന്നിരുന്ന ചെറുപക്ഷിയെ തന്നെ നോക്കിയിരുന്നു.

താനും പക്ഷിയും ഒരേ ഗ്രഹത്തിലെ ജീവികള്‍... പക്ഷെ എന്തുമാത്രം പരിചയ കുറവാണ് ... എന്തുമാത്രം അന്യരാന് ...

''അമ്മ വിഷമിക്കണ്ട, ഇനി വിശ്രമം ആവാം... ഞങ്ങള്‍ക്ക് കുറച്ച് രൂപയുടെ കടമുണ്ട് .'' - മകളുടെ വാക്കുകള്‍ .

ചിരിക്കാനാണ് തോന്നിയത് . ചിരി ഒരു പൊട്ടിചിരിയിലാണ് അവസാനിച്ചത്‌. മകള്‍ തുറിച്ചു നോക്കി.

നിശബ്ദമായ നടത്തം. മെലിഞ്ഞ ശരീരം....വാര്‍ദ്ടക്യം ... എന്നിവയടങ്ങിയ തന്ടെ പുതുമകള്‍. അവയെ താന്‍ സ്നേഹിച്ചു വശതാക്കിയിരിക്കുന്നു.

''ഇവിടെ ഒപ്പിടൂ'' - രവി സാറാണ്.

'' ഞാനിതാ വരുന്നു ''

നാലാം നിലയുടെ മുകളിലേക്ക് താന്‍ ഓടി കയറുകയാണ് . അവരെല്ലാം അന്തം വിട്ടു നില്‍ക്കുന്നു. വാര്‍ദ്ധക്യം ബാധിച്ച ഒരാള്‍ ഇങ്ങനെ ഓടുമോന്നയിരിക്കും ???? , ഓടും ... എന്നിട്ട് നാലാം നിലയുടെ മുകളില്‍ നിന്നു വേതാളം പായുന്നതുപോലെ ഒറ്റ പാച്ചില്‍ .... അതിനെ ജോണ്‍ പറയുന്നത് പോലെ ത്രില്‍ ... വീരകൃത്യം എന്നൊക്കെ പറയാം .


2010 ഏപ്രിൽ 1, വ്യാഴാഴ്‌ച

കല്പ്പാന്തകാലം

ശാന്തിഗിരി ഫെസ്റ്റ് 2010 - ഇല്‍ ഒന്നാം സമ്മാനാര്‍ഹമായ ചെറുകഥ

ആ കേള്‍ക്ക
ണ.. തു എന്താ ? - മുത്തിയുടെ ശബ്ദത്തിനു അവ്യക്തത കൂടുതലുണ്ടായിരുന്നു.

ബുല്ടോസര്‍ഹാ - ഞാന്‍ പറഞ്ഞു.

അതെന്താ ?

പുതിയൊരുതരം യന്ത്രം ആണ്

വല്ലാത്ത ശബ്ദം, നെഞ്ച് കിടുങ്ങണ്...

ഉം ... കുഴപ്പമില്ല കുറച്ചുകഴിയുംബം പോവും ... സുഖായ്കിടന്നോളൂ, .... ഞാന്‍ ഒരു ഭജന്‍ വച്ച് തരട്ടെ ?
മുത്തി എന്നെ ദൈന്യതയോടെ നോക്കി. ഈ ശബ്ദം തുടങ്ങിയ ശേഷം മുത്തി ആകെ അസ്വസ്ഥതയാണ് എന്ന് എനിക്ക് അറിയാമായിരുന്നു.

എന്റെ അടുതിരികൂ കുഞ്ഞേ ... താന്‍ തന്നെ പാടൂ ... നിന്ടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കൊതി ....

എനിക്ക് നന്നായിട്ടറിയാം ഞാന്‍ പാടിയാല്‍ ബോറണെന്ന് എന്നിട്ടും വെറുതെ രണ്ടു വരി ആവര്‍ത്തിച്ചു മൂളികൊണ്ടിരുന്നു .... നീലാംബരി രാഗം സുഖം നല്‍കുമെന്ന് എവിടെയോ കേട്ടിരുന്നു. മുത്തി കണ്ണുകള്‍ അടച്ചു വെറുതെ കിടന്നു . ഞാന്‍ നെറുകയില്‍ തലോടികൊണ്ടിരുന്നു. ഇടതുവശത്ത് കാതിനു താഴെ ആ ഉണ്ണി ... അതിപ്പോഴുമുണ്ട്.

ഞാനുരങ്ങിയില്ല വെറുതെ കണ്ണടച്ച് കിടന്നതാ, ഇങ്ങനെ കിടക്കാന്‍ എന്താ സുഖം,
ഇനി മരിച്ചാമതി ...

ഞാനൊന്നും മിണ്ടിയില്ല. നെറ്റിയില്‍ ചുംബിച്ചു. മുത്തിയുടെ മുഖത്ത് ചിരി പടര്‍ന്നു. കല്‍ക്കത്തയുടെ തിരക്കുകള്‍ എന്നെ ശ്വാസം മുട്ടിച്ചിരുന്നു .... തിരക്കുകളില്‍ ഞാന്‍ ഒറ്റയ്ക്ക് കരഞ്ഞു ... മുത്തി യോടൊപ്പം ഏറനാട്ടെ ജീവിതം സ്വര്‍ഗഭൂമിയനെന്നു എനിക്കു തോന്നിയിരുന്നു.

മുത്തീ നമുക്ക് പഴയത് പോലെ ജീവിക്കാം.... നീര്ചോലയിലിരുന്നു കിളികളുടെ പാട്ടുകേള്‍ക്കാം .. പുഴക്കരയിലിരുന്നു മുത്തിക്ക് വേണ്ടി ഞാന്‍ കവിതകള്‍ പാടാം. മുത്തിയുടെ സ്പെഷ്യല്‍ കാന്താരി ചമ്മന്തിയുടെ ഏഴയലത്ത് വരാന്‍ ലോകത്ത് ആരും ജനിച്ചിട്ടില്ല. .. ഇന്റെര്‍നെറ്റും വീഡിയോ ചാറ്റിങ്ങും ഒന്നും എന്നെ ത്രിപ്തനക്കുന്നില്ലെന്നു മുത്തിക്ക് അറിയില്ലേ ... പഴയത് പോലെ നാലും കൂട്ടിമുറുക്കി തുപ്പൂ ...ഞാന്‍ എന്റെ കയ്ക്കുംബില്‍ നീട്ടിതരം ... ഓലപ്പുരയുള്ള സിനിമ കൊട്ടയിലിരുന്നു സത്യന്‍ അന്തിക്കാടിന്ടെ ശ്രീനിവാസന്‍ സിനിമകള്‍ കണ്ടു പൊട്ടിച്ചിരിക്കാം ... മുത്തിയല്ലേ ചെറിയ ഹോളിലൂടെ
കൈയിട്ട് ടിക്കെറ്റ് എടുത്തിരുന്നത് .... ടിക്കെടുമായി വിജയ ശ്രീ ലാളിയായ് വരുന്ന മുത്തിയെ എന്ത് ആരാധനയോടെ ആണെന്നോ ഞാന്‍ നോക്കി നിന്നിരുന്നത് ...

പക്ഷെ വാക്കുകള്‍ പുറത്തേക്കു വന്നില്ല ... മുത്തി മരണം കാത്തു കിടക്കുകയാണ് ... അതെ ... ഇനി പഴയത് പോലെ ഒരു തി
രിച്ചു വരവ് ഉണ്ടായിരിക്കുകയില്ലന്നു എനിക്ക് തോന്നി ...

മുറ്റത്തെ ചക്കരമാവ് ഞങ്ങള്‍ക്ക് വേണ്ടി വീണ്ടും പൂത്തിരുന്നു ... എന്റെ എല്ലാ ശ്രദ്ധയിലും ചലനത്തിലും ഞാന്‍ നൊമ്പരപ്പെട്ടു ...

രാത്രി ഞാന്‍ അന്നപൂര്ന്നയ്ക്കായി മെയിലില്‍ എഴുതി :

ഡിയര്‍ , ഇനി മുത്തി തിരിച്ചു വരുമെന്ന് തോന്നുനില്ല ... ഡാമിന്റെ പണി തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു ... എന്റെ പ്രിയപ്പെട്ടതെല്ലാം ബുള്‍ഡോസര്‍ ഇടിച്ചു നിരത്തികൊണ്ടിരിക്കുന്നു... എനിക്ക് ഇനി കവിത എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല ...ഏതു നിമിഷവും ഞങ്ങളെ കുടിയിറക്കാനുള്ള ഉത്തരവ് വന്നേക്കാം. .. ഏറനാട് സംരക്ഷണ സമിതിക്കാരെ ഭരണപക്ഷം സ്വദീനിച്ചു വശത്തക്കിയിരിക്കുന്നു ... എല്ലാവര്ക്കും പണം മാത്രം മതി .
സ്നേഹത്തോടെ ,
വിവേക്

കാലവര്‍ഷം നേരത്തെ തുടങ്ങിയെന്നു തോന്നുന്നു -
അച്ഛനാണ് ... നന്നായി ക്ഷീണിച്ചിരിക്കുന്നു .

നീ എപ്പോ എത്തി ..

ഉച്ചകഴിഞ്ഞ് ..

അച്ഛന്‍ എന്നെ തന്നെ നോക്കിയിരിക്കുന്നു ... എനിക്ക് ആ പഴയ കുട്ടിയായി വാശിപിടിച്ചു കരയാന്‍ തോന്നി ...

എനിക്ക് യീ പുഴയും വൃക്ഷങ്ങളും ഇടവഴികളും പാടവരംബുകളും ഉപേക്ഷ്ക്കാന്‍ കഴിയില്ല... സത്യം ഞാന്‍ മരിച്ചു പോകും ..

എത്രയോ നാളുകള്‍ യീ മലമടക്കില്‍ ഒറ്റയ്ക്ക് ഇവയോട് സംസാരിച്ചു സംസാരിച്ചു ഞാന്‍ ജീവിച്ചു ...

അച്ഛന്‍ കണ്ണില്‍ നിന്നും എല്ലാം വായിചെടുത്തുവോ അദ്ദേഹത്തിന് എന്നെ നന്നായി മനസിലാവും.

പുരോഗമാനമല്ലേ വരട്ടെ -
അദ്ദേഹം നിശ്വസിച്ചു.

പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ ഒരു മരം കടപുഴകി വേഴുന്ന ശബ്ദം...

പ്രകൃതിയെയും മനുഷ്യന്ടെ നന്മ്മയെയും തകര്തുകൊണ്ടോ ?

അച്ഛന്‍ ഒരു കത്ത് എന്റെ നേരെ നീട്ടി ...

സര്‍ക്കാരിന്ടെതാ...

പെട്ടെന്ന് മുത്തിയുടെ മുറിയില്‍ നിന്നും അമ്മയുടെ നിലവിളി ..

മുത്തിഭാഗ്യവതിയാണ്‌....
ഞാന്‍ പിറുപിറുത്തു ...

2010 ജനുവരി 12, ചൊവ്വാഴ്ച

മഹായാത്രയില്‍ നിന്നും

തീരെ ചെറുതിലെ തന്നെ ഞാന്‍ അമ്മയോടൊപ്പം വളരെ ദൂരം കാല്‍നടയായി യാട്രചെയ്തിട്ടുണ്ട് . അതിനുശേഷം മുതിര്‍ന്നപ്പോള്‍ ഒരുപാട് വലിയയാട്രകള്‍ പോയിട്ടുന്ടെങ്ങിലും അതുപോലെയുള്ള യാത്രാസുഖം എനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല. ആ യാത്രകളില്‍ ഞങ്ങള്‍ മാത്രമായിരുന്നു. ആദ്യമായി പുഴകാണ്‌ന്നതും ...നിലം ഉഴുന്നതും .... കാളകളെ തെളിക്കുന്നതും ... തുമ്പികളുടെ കൂട്ടത്തോടെയുള്ള പറക്കലും ... ഒരിക്കല്‍ വഴിയില്‍ വച്ച് ഒരു അമ്മാവന്‍ എനിക്ക് അയനിപ്പഴം സമ്മാനിച്ചു ...ആ സ്വാദ് ആദ്യമായി അറിയുകയായിരുന്നു ... നീണ്ടു കിടന്ന വയല്‍വരമ്പിലൂടെ പാദങ്ങള്‍ അമര്ന്നുകൊണ്ടിരുന്നു .... അതിനു കാഠിന്യം ഒട്ടുമില്ലായിരുന്നു ... മ്ര്‍തുവായിരുന്നു... കാറ്റ് നിരന്തരം തലോടികൊണ്ടിരുന്നു .... വയലിന്ടെ ഗന്തം ഞാന്‍ അറിയാതെ നുകര്‍ന്ന് ... എന്ടെ ശ്രദ്ധ മുഴുവന്‍ പരല്‍ മീനുകളിലയിരുന്നു .... തോടിണ്ടേ കൈവഴികളില്‍ ഇറങ്ങി ഇടയ്ക്കിടെ കാലുകഴുകുകയും ... പാദങ്ങള്‍ ആവാഹിച്ച തണുപ്പിനെ ഞാന്‍ ഇഷ്ട്ടപെടുകയും ചെയ്തു ... കാറ്റില്‍ ഞാറുകള്‍ തിരമാലകലെപോലെ നിര്‍ത്താം ചവിട്ടി ... ഞാന്‍ ഇടയ്ക്കിടയ്ക്ക് അമ്മയുടെ കൈകളില്‍ തൂങ്ങി ... അമ്മയെന്നെ ചേര്‍ത്തുപിടിച്ചു ...കൊക്കുകളുടെ വെണ്മയും, താളത്തിലും ഒരുമിച്ചുമുള്ള പറക്കലും ഞാന്‍ നോക്കി നിന്നൂ .

ആകാശം തെളിഞ്ഞു മേഖാവൃതമായിരുന്നു ... ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു ... എന്നാല്‍ ഈ സന്തോഷത്തെ കുറിച്ച് പറയാന്‍ എനിക്കറിയില്ലായിരുന്നു ... അമ്മയുടെ മുഖത്ത് വിഷാദം ഉണ്ടായിരുന്നു .. ഇടയ്ക്കിടയ്ക്ക് ചെമന്‍ പാതകളും, വരമ്പുകളും ഞങ്ങള്‍ താണ്ടികൊണ്ട്ടിരുന്നു .... ജീവിതം മനോഹരമാണെന്ന് എനിക്ക് തോന്നിയിരുന്നു. ..... ജീവിതത്തിനു വയലിന്ടെ പച്ച നിറം ആണെന്നും ഞാന്‍ തെറ്റ് ധരിച്ചു .... മേഖങ്ങളെയും പക്ഷികളെയും ഞാന്‍ ഇഷ്ട്ടപെട്ടു ... ഒരുപക്ഷിയെപോലെ പറക്കാന്‍ അതിയായി ആഗ്രഹിച്ചു ... ഇത്തരം ആഗ്രഹ്ങ്ങലടങ്ങിയ സംശയങ്ങള്‍ ഞാന്‍ അമ്മയോട് ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു ... എന്നാല്‍ പാവം അമ്മയ്ക്ക് അതിനുള്ള ഉത്തരങ്ങള്‍ പൂര്‍ണമായി പറഞ്ഞു തരാന്‍ കഴിയുമായിരുന്നില്ല ... സ്കൂള്‍ ബോക്സായ അലുമിനിയം പെട്ടിയുടെ തകിട് കൊണ്ടാണ് ആകാശം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഞാന്‍ ഊഹിച്ചു ... ആകാശത്തോളം ഉയര്‍ന്നു, വിരലുകള്‍ കൊണ്ട് അതില്‍ തട്ടി ശംബമുണ്ടാക്കുന്ന്തു ഞാന്‍ സങ്ങല്‍പ്പിച്ചു നോക്കി ....

പുഴയിലെ ജലം പാറ കെട്ടുകളില്‍ ചെന്നിടിച്ചു ചിന്നിച്ചിതറി ... നിമിഷങ്ങള്‍ കൊണ്ട് അപ്രത്യക്ഷമാകുന്ന വെല്ലാരം മുത്തുകളെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു . അത് എന്ടെ കണ്ണുകളെ ആനന്തിപ്പിച്ചു .... തെളിഞ്ഞ വെള്ളത്തില്‍ നീന്തിതുടിക്കുന്ന താറാവുകള്‍ അതിനോടൊപ്പം എന്റെ മനസ്സും പാഞ്ഞു നടന്നു ... എന്ടെ സ്വപ്‌നങ്ങള്‍ നിറയെ പ്രക്ര്തിയയിരുന്നു ... പ്രക്രതി എന്നെ മാറോടു അണച്ച് ...പ്രകൃതിയോടു ഞാന്‍ സംസാരിച്ചു .... എന്തെന്നറിയാത്ത അനുഭൂതികള്‍ പകര്‍ന്നു കൊണ്ട് ആ മഹയാട്രകള്‍ എന്നെ ധന്യനാക്കി ...

ഇന്ന് ഞാന്‍ ആ യാത്രകളെ കുറിച്ച് ഓര്‍ത്തു കരയാറുണ്ട് .... അതില്‍ ഞാനും അമ്മയും ഉണ്ടായിരുന്നു ... ഞങ്ങള്‍ക്ക് രണ്ടു മനസായിരുന്നു ... അമ്മ ജീവിത പ്രാരബ്ദങ്ങളിലും, ഞാന്‍ അനുഭൂതിയുടെ സംഗീതം ശ്രവിക്കുന്നതിലും ആയിരുന്നു .... ഗര്‍ഭാശയത്തില്‍ നിന്നും അമ്മ എന്നെ പ്രക്ര്തിയിലേക്ക് ഇറക്കിവിടുകയായിരുന്നു ... ഞാന്‍ ദാഹം തീരുവോളം കൈകുമ്പിളില്‍ പ്രകൃതിയെ കോരിയെടുത്തു കൊണ്ടിരുന്നു .... ഇന്നും അതെ കുഞ്ഞു മനസോടെ ....

2009 മേയ് 13, ബുധനാഴ്‌ച

ദശമുഖ വിലാപം

ഒരലര്‍ച്ചയും പൊട്ടിച്ചിരിയും ...... അത് ഒരു ഗുഹാമുഖത്ത്‌ നിന്നും പ്രതിഫലിക്കുന്നതായി എനിക്കുതോന്നി. അടുത്ത നിമിഷം നോക്കിയത് എന്റെ മുഖത്ത് ..... പുരികം ചോദ്യചിഹ്നം പോലെ വളഞ്ഞു പുളഞ്ഞു.

രിശ്യമൂകാചലം വല്ലതുമുണ്ടോ എന്ന് ചിന്തിച്ചു ഞാന്‍ വിറപൂണ്ടു.
''നീ ആ വൈദ്യന്ടെ മോന്‍ അല്ഹെ .......?" ഞാന്‍ തലയാട്ടി
ഹാ ഹാ ....... വീണ്ടും ചിരി .
അകത്തു ഹിടുംബിയുണ്ട് (അമ്മായി) ഇലയിട്ട് ചൊറുവിള്ബി, നെല്ലിക്ക അച്ചാര്‍, തൈര്, അവിയല്‍ അങ്ങനെയങ്ങനെ ..... പക്ഷേ അതിന്ടെയൊന്നും രുചി പൂര്‍ണമായും മനസില്‍ഹാക്കാന്‍ എനിക്ക് കഴിഞ്ഞിലാ ...
'' കള്ള് കുടിച്ചു നെഹാളിക്കയാണ് .... അതിന്ടെ പുകിലാ .... അമ്മായി പറഞ്ഞു.
രാത്രി തിണ്ണയില്‍ കിടന്നു. ദൂരെ തീകുണ്ഡം എരിയുന്നു. മരിചീനി മൂടോടെ പിഴുതു തണ്ടില്‍ പിടിച്ചു ചുട്ടെടുക്കുന്നു . കുറെ ആളുകലോടൊപ്പം കക്ഷി തട്ടിവിടുന്നു.
ഇറങ്ങാന്‍ നേരം ഞാന്‍ പുള്ളിക്കാരനെ നോക്കി
''നിന്ടെ തള്ളക്ക് സുഖം തന്നെ ? ''ഹുംകാര ശബ്ദം . ഞാന്‍ തല ആട്ടുക മാത്രം ചെയ്തു.
ലങ്ങ്ക ദഹനം കഴിഞ്ഞ ഹനുമാന്ടെ നിശ്വാസം പോലെ ഞാന്‍ ആശ്വാസം കൊണ്ടു . മതിചൊഴുകുന്ന പുഴ കടന്നു. പുഴക്കും ചുറ്റുമുള്ള സസ്യങ്ങള്‍ക്കും അസുര ശക്തി. വീണ്ടും ജീവിതത്തിന്റെ പഴയ താളത്തില്‍ .... ഞാന്‍ ഹിടുംബനെ മറന്നു.
വീണ്ടും അസുരപുരിയില്‍ .........അദ്ദേഹത്തിണ്ടെ സഹായിയായി ......അമ്മയുടെ നിര്‍ബന്ധം മൂലം ......
ഉറക്കത്തില്‍ നിന്നുണര്‍ന്നത്‌ ഒരലര്‍ച്ച ആയിരുന്നു.
''ചായകൊണ്ട് വാടി .... നായ്ട മോളെ ....''ഒരു കുടംപോലുള്ള പാത്രത്തില്‍ ചായയും, ഒരുകെട്ട് പലഹാരവുമായി അമ്മായി...
ഞാന്‍ കൊതുകിനെ പോലെ ഒന്നുകൂടി ചെറുതായി.....
അറിവില്ലായ്മയുടെ അന്ധകാരവും ബീബത്സവും തീര്‍ക്കുന്ന യീ മനുഷ്യനോടുള്ള ഭയം പിന്നീട് വെറുപ്പായി തുടങ്ങിയോ എന്നെനിക്കു സംശയമായി.
പക്ഷെ, പുള്ളിക്കരന്ടെതായ ഒരു സാമ്രാജ്യം അദ്ദേഹം കെട്ടിപ്പടുത്ത് അവിടെ അടക്കി ഭരിക്കുക തന്നെ ചെയ്തു.
വൈകുന്നേരങ്ങളില്‍ തെങ്ങിന്‍ തോപ്പിലൂടെ നടന്നു ഞാന്‍ പുഴക്കരയില്‍ ചെന്നിരിക്കുമായിരുന്നു. കണ്ണുകളില്‍ ഇരുട്ട് പരക്കുന്നത് വരെ. ഇരുട്ടിനെ വരവേല്‍ക്കുന്നത് തീകുന്ധങ്ങളാണ്. കള്ളിന്ടെ ലഹരിയില്‍ ഹിടുംബന്‍ അലറിവിളിച്ചു ചുറ്റുപാടുകളെ വിറപ്പിച്ചു. പറമ്പില്‍ കിടന്നു പെററ പെണ്ണിനോട്
"പെററ പെണ്ണെ കിടാവിന് വെള്ളംകൊട് ''ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള കല്‍പ്പനകളും കേള്‍ക്കാമായിരുന്നു.
പൂവന്മാരെ പോരുകൂടിച്ചു കണ്ടു രസിക്കുക അദ്ദേഹത്തിണ്ടെ വിനോദമായിരുന്നു...
ഹ ഹാ കൊല്ലടാ അവനെ ....ആവര്‍ത്തിച്ചു കേട്ട അട്ടഹാസം ...
ഒരിക്കല്‍ ഇലയിട്ടു ഉണ്ണുമ്പോള്‍ ...

'' എന്റെ നിത്യകല്യാനിയെ'' എന്ന് അര്‍ത്ഥഗര്‍ഭമായി വിളിക്കുന്നത് അമ്മായി എന്റെ മുന്നില്‍ നിന്നു ചൂല്‍ഹുന്നത് കണ്ടു ഞാന്‍ തല താഴ്ത്തി ......

'' ഡാ ഇവളുടെ ഇപ്പോഴത്തെ അഹംകാരം നീ കണ്ടാ... പണ്ടു ഞാന്‍ നടന്നു പോകുമ്പോ പരങ്ങി മാവിണ്ടേ ചുവട്ടില്‍ നിന്നു ഞാനും കൂടെ വരട്ടാന്നു പറഞ്ഞതാ .... ഞാന്‍ പോരാന്‍ പറഞ്ഞു ... അന്നുകൂടെ വന്നതാ ...
''ങ്ങ, അതുകൊണ്ട ഇപ്പം യിങ്ങനെ ഉയിരോടെയിരിക്കുന്നെ.... ''അമ്മായിയും വിട്ടുകൊടുത്തില്ല...
ഒരിക്കല്‍ ഇന്ത്യയില്‍നിന്നും സമാധാന സേന വന്നു.പട്ടരും പരിവാരന്ഗലുമെതി.
ഹിടുംബന്‍ യുദ്ധ തന്ദ്രങ്ങള്‍ മെനഞ്ഞു .... മൈനുകള്‍ സ്ഥാപിച്ചു ... എന്ത് ചോദിച്ചാലും മിണ്ടരുതെന്ന് എനിക്ക് അന്ത്യശാസനം കിട്ടി....
''ഡാ തമ്പീ തെങ്ങുംമെലെ മൂത്ത കുല വച്ചിട്ട് ഇലങ്ങുല വേട്ടുമ .........''ഞാന്‍ കണ്ണ് മിഴിച്ചു നിന്നു .
''ശോല്ലുന്ഗോ'' പട്ടര്‍ ആവര്‍ത്തിച്ചു....
ഞാന്‍ വീണ്ടും കണ്ണ് മിഴിച്ചു.
'' യിവന്‍ പൊട്ടനാ''
'' സ്വാമി യിവന്‍ പൊട്ടനാ''
അമ്മായി അതിനെ പിന്താങ്ങി..
'' കടവുളേ കണ്ടാല്‍ റൊമ്പ പയ്യന്‍ ... കഷ്ടം...''
സമാധാന സേനപിന്‍ വാങ്ങിയപ്പോഴാണ്‌ ശരിക്കും ലോകമഹായുദ്ധം പോട്ടിപുരപ്പെട്ടത്‌.....
ഹിടുംബണ്ടേ തോക്കില്‍ നിന്നും വെടിയുണ്ട ചീറി പാഞ്ഞു....
ഒരു അലര്‍ച്ചയോടെ പറമ്പില്‍ നിന്ന എരുമ നിലം പതിച്ചു..
ഹിടുംബണ്ടേ ആ വെടിക്കു പക്ഷികള്‍ ഒന്നും രണ്ടുമോന്നുമല്ല ....
സമാധാന സേനയുമായി പട്ടര്‍ പാഞ്ഞെത്തി....പത്രത്തില്‍ വാര്ത്ത ... കേസ്.... നാട്ടുകാര്‍ക്ക്‌ പറമ്പില്‍ കയറാന്‍ കടുത്ത ഭയം..... പട്ടരുടെ സൂപ്രണ്ട് എന്നുള്ളതിന് ശക്തമായ തെളിവ് ... കേസിന് പോക്കും വരവുമെല്ലാം പട്ടര്‍ വക ചെലവു....
എനിക്ക് ഹിടുംബനോട് കടുത്ത ആരാധനയായി ...ഞാന്‍ ചുവരില്‍ ഒട്ടിച്ച സിനിമ നടന്മ്മാരുടെ പടമെല്ലാം മാറ്റി .... പകാരം ഹിടുംബന്ടെതാക്കി....അങ്ങനെ വടക്കന്‍ വീരഗാതയുടെ പൊടിപ്പും തൊങ്ങലും വച്ചുള്ള പാണന്‍ പാട്ടുമായി ഞാന്‍ നാട്ടിലേക്കും മടങ്ങി.... ഞാന്‍ ഹിടുംബനെ മറന്നു.....
പ്രണയം എന്ന കാര്‍മേഖം വന്നു എന്റെ ചുറ്റും വിലയം പ്രാപിച്ചു... എനിക്ക് മറ്റൊന്നും കാണാന്‍ കഴിയുമായിരുന്നില്ല .....ഞാന്‍ പേപ്പറില്‍ പ്രണയ ലെഖനമെഴുതി രോക്കട്ടുണ്ടാക്കി കളിച്ചു .
പിന്നീടെപ്പഴോ പട്ടരും ഹിടുംബനും തമ്മിലുള്ള സഖ്യം തെറ്റിയെന്നും പണ്ടത്തെ ശക്തമായ തെളിവ് ഉപയോഗിച്ചു പട്ടരുടെ കയില്‍ നിന്നും വലിയൊരു തുക വാങ്ങി ഹിടുംബന്‍ അംഗ രാജ്യത്തേക്ക് പോയെന്നും ഞാന്‍ അറിഞ്ഞു.....
ഒരിക്കല്‍ എന്റെ ഭാര്യയുടെ പ്രസവ സംബന്ധമായി ഹോസ്പിറ്റലില്‍ തങ്ങേണ്ടി വന്നപ്പോള്‍ ഹിടുംബനെ വീണ്ടും കാണേണ്ടി വന്നു....

സട കൊഴിഞ്ഞ സിംഹം.... ആരുമില്ലാതെ ഒറ്റയ്ക്ക്... അമ്മായി മരിച്ചോ.... അതോ പണം ഇല്ലാതായപ്പോള്‍ തഴഞ്ഞതോ....
ഞാന്‍ ചിരിച്ചു.....ഹിടുംബന്‍ ദൈന്യതയോടെ നോക്കുന്നു....യാചനയോടെ കൈകള്‍ നീട്ടുന്നു.... ഞാന്‍ കൊടുത്തത് ആര്‍ത്തിയോടെ പിടിച്ചു വാങ്ങുന്നു ...പക്ഷെ ... കക്ഷിക്ക് ആരെയും അറിയില്ല......ഹിടുംബണ്ടേ മറ്റൊരുമുഖം ...
ജ്ഞാന്‍ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല... ഒരു കൌമാരക്കാരന്‍ പണ്ടു ആരാധനയോടെ ഒട്ടിച്ച വീരപുരുശണ്ടേ ചിത്രങ്ങള്‍ ... പിന്നീട് ഞാനത് വലിച്ചു കീറി കളഞ്ഞു.